തൃശൂര്‍: കുതിരാനില്‍ ഒരു ടണലെങ്കിലും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. അടിയന്തര നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജനാണ് കോടതിയെ സമീപിച്ചത്. ഹരജിയില്‍ ജസ്‌റ്റിസ് പിവി ആശ ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം തേടി.
ദേശീയ പാത നിര്‍മാണത്തിലെ അപാകതകള്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പണി പൂര്‍ത്തീകരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ റിസീവറെ നിയമിക്കണമെന്നും കെ രാജന്‍ ആവശ്യപ്പെടുന്നു. കരാര്‍ കമ്പനിയും ദേശീയ പാത അതോറിറ്റിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹരജിയില്‍ പറയുന്നു.
കുതിരാന്‍ തുരങ്കപാതയിലെ സുരക്ഷാ വീഴ്‌ചകളില്‍ ആശങ്കയറിയിച്ച് കഴിഞ്ഞ ദിവസം ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തയച്ചിരുന്നു. ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗം കുതിരാന്‍ തുരങ്കം പരിശോധിക്കണം എന്നാണ് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടത്.
Read also: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ