വാഷിങ്ടൺ: കോവിഡിന് എതിരായ ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വാക്‌സിന് സുരക്ഷാപരമായ ആശങ്കകൾ ഒന്നുമില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഏജൻസിയുടെ കണ്ടെത്തൽ. എത്രയും പെട്ടെന്ന് വാക്‌സിൻ ഉപയോഗിക്കാൻ കഴിയുമെന്നും ഏജൻസി അറിയിച്ചു.
വാക്‌സിൻ ഉപയോഗത്തിന് അടിയന്തിര അനുമതി നൽകാൻ എഫ്‌ഡിഎ അംഗങ്ങൾ യോഗം ചേരാനിരിക്കെയാണ് ഫൈസർ വാക്‌സിൻ ഉപയോഗം സംബന്ധിച്ച് ഏജൻസിയുടെ അഭിപ്രായങ്ങളും നിലപാടുകളും പുറത്തുവന്നത്.
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെക്കും സംയുക്‌തമായാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. ഫൈസർ വാക്‌സിൻ ഉപയോഗത്തിന് യുകെയിൽ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വാക്‌സിൻ ഉപയോഗത്തിന് ഫൈസർ അടിയന്തിര അനുമതി തേടിയിട്ടുണ്ട്.
Read also: കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം