തിരുവനന്തപുരം: കേരളത്തിലെ പ്‌ളസ് വൺ പരീക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതി മറ്റന്നാൾ തീരുമാനമെടുക്കും. പരീക്ഷ സെപ്‌റ്റംബറിൽ നടത്തുമെന്ന് അറിയിച്ച് കേരളം സത്യവാങ് മൂലം നൽകിയിരുന്നു.
പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സംസ്‌ഥാന സർക്കാരിന്റേത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്‌റ്റേറ്റ് സിലബസ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കോവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങൾ ഉള്ളവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോൾ പൂര്‍ണമായും പാലിച്ചാകും ഇതെന്നും പരീക്ഷ നടത്താൻ അനുമതി നൽകണമെന്നും സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്‌ഥാനത്തിലാകും കോടതി തീരുമാനമെടുക്കുക.
Also Read: നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്‌റ്റിൽ