ന്യൂഡെൽഹി: അഫ്ഗാനിലെ സ്‌ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. അഫ്ഗാനിസ്‌ഥാനിൽ നിന്ന് 170 പേരെയാണ് ഇന്ത്യയിലേക്ക് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതൽ പേരെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ വ്യക്‌തത ഉണ്ടാവുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
താലിബാനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി ചേർന്ന് തീരുമാനിക്കാനാണ് ധാരണയായത്. അതേസമയം കാബൂൾ വിമാന താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ യുഎസ് സൈനികർ എത്തിയ സാഹചര്യത്തിൽ വിമാന സർവീസ് പുനസ്‌ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തിൽ ഇക്കാര്യത്തിൽ വ്യക്‌തയുണ്ടാവുമെന്നാണ് റിപ്പോർട്.
Read also: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി