ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്‌തി രേഖപ്പടുത്തി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ പവിത്രത മാദ്ധ്യമ സുഹൃത്തുക്കള്‍ മാനിക്കണമെന്നും എന്‍വി രമണ പറഞ്ഞു. ജസ്‌റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പിലാണ് ചീഫ് ജസ്‌റ്റിസ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്താന്‍ കൊളീജിയം നടപടി ആരംഭിച്ചു എന്നായിരുന്നു വാര്‍ത്ത. 3 വനിതാ ജഡ്ജിമാരുടെതടക്കം 9 പേരുകളാണ് കൊളീജിയം നിര്‍ദേശിച്ചത്. കേരള ഹൈക്കോടതി ജഡ്ജി സിടി രവികുമാറും പട്ടികയിലുണ്ട്. ഇതാദ്യമായാണ് 3 വനിതാ ജഡ്ജിമാരെ ഒരേസമയം ശുപാര്‍ശ ചെയ്യുന്നത്. ചീഫ് ജസ്‌റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
Read also: നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാം; സുപ്രീം കോടതി