ന്യൂ ഡെൽഹി: കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘വിവാദത്തിന്റെ ശിൽപികൾ’ എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്. തങ്ങളുടെ സ്വാധീനം നഷ്‌ടപ്പെടുന്നത് മനസ്സിലാക്കിയ ആളുകൾ കർഷകർക്കിടയിൽ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
” നിരവധി ആളുകൾ പുതിയ നിയമത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്, അതിൽ ഒന്ന് ഗ്രാമച്ചന്തകൾ (മണ്ഡി) എന്ന സംവിധാനത്തിന് എന്ത് സംഭവിക്കും എന്നതാണ്. അവ അടച്ചുപൂട്ടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്, എന്നാൽ അത് ഒരിക്കലും സംഭവിക്കില്ല. ഈ പുതിയ നിയമം ഗ്രാമച്ചന്തകൾക്ക് എതിരല്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. മുമ്പ് നിലനിന്നിരുന്ന രീതി തുടരും. വാസ്‌തവത്തിൽ, ഗ്രാമച്ചന്തകളെ മികച്ചതാക്കാൻ ഈ സർക്കാർ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പുതിയ നിയമം ഗ്രാമച്ചന്തകൾക്ക് എതിരാണെന്ന് പറയുന്നവർ നുണപ്രചാരണം നടത്തുകയാണ്, ”- അദ്ദേഹം പറഞ്ഞു.
Related News: കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്
കാർഷിക മേഖലയിലെ പുതിയ മാറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യകതയാണ്. സർക്കാർ കർഷകർക്കു വേണ്ടിയാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നത്. ഈ ബില്ലുകൾ കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്‌തരാക്കും. കർഷകരുടെ സാമ്പത്തിക നിലയെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News: കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്‌നാഥ് സിംഗ്