കവി സച്ചിദാനന്ദന്റെ അക്കൗണ്ട് വിലക്കിയ സംഭവം; ഫേസ്ബുക്കിനെ വിമര്‍ശിച്ച് തരൂര്‍

By Staff Reporter, Malabar News
shashi-tharoor
ശശി തരൂര്‍
Ajwa Travels

തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി രംഗത്ത്. നിന്ദ്യമായ നടപടിയാണിതെന്ന് സച്ചിദാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം.

നമ്മുടെ രാഷ്‌ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചു. അതേസമയം, കമ്യൂണിറ്റി സ്‌റ്റാന്‍ഡേര്‍ഡ് ലംഘിച്ചതിനാണ് സച്ചിദാനന്ദിന്റെ അക്കൗണ്ട് വിലക്കിയതെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിശദീകരണം. വെള്ളിയാഴ്‌ചയാണ് അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പോസ്‌റ്റ് ചെയ്‌തതിനാണ് വിലക്കെന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വീഡിയോയെന്നും താന്‍ ഉള്‍പ്പടെയുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും സച്ചിദാനന്ദന്‍ പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാറും ഫേസ്ബുക്കും ധാരണയുണ്ടെന്ന് മനസിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE