കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ ഏറ്റുമുട്ടലില്‍ ഉണ്ടായതെന്നാണ് നിഗമനം.
ഇത്രയധികം ബുള്ളറ്റുകള്‍ ഒരേ സ്‌ഥലത്ത് നിന്ന് ലഭിച്ചത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊലീസ് വെടിവെച്ചതിന് തെളിവാണെന്ന് കൊല്ലപ്പെട്ട വേല്‍മരുകന്റെ സഹോദരന്‍ അഡ്വ. മുരുകന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതേസമയം, രാവിലെ ഏഴുമണിയോടെ തന്നെ തുടരെയുള്ള വെടിയൊച്ചകള്‍ കാട്ടില്‍ കേട്ടിരുന്നതായി കോളനിവാസികള്‍ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന പൊലീസ് വാദത്തിന് എതിരായാണ് പ്രദേശ വാസികളുടെ മൊഴി.
Read also: നടിയെ ആക്രമിച്ച കേസ്; 16 വരെ വിചാരണ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം