പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച സംഭവം; പാരിതോഷികം വർധിപ്പിച്ച് എൻഐഎ

By Trainee Reporter, Malabar News
NIA i
Ajwa Travels

വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് നേരത്തെ രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്.

പ്രതികളെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പാരിതോഷികം വർധിപ്പിച്ചത്. ബെൽത്തങ്ങാടി താലൂക്ക് കൂത്തല്ലൂർ കോട്ടയന്തക്കയിലെ ഗീത എന്ന സുന്ദരി, റായ്ച്ചൂർ ജില്ലയിൽ അരോളി അംബേദ്‌കർ കോളനിയിലെ ജയൻ എന്ന മഹേഷ് എന്നിവരെ പിടികൂടുന്നവർക്കാണ് പാരിതോഷികം. 2014 ഏപ്രിൽ 24ന് വെള്ളമുണ്ട സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥൻ പ്രമോദിന്റെ വീട്ടിലെത്തിയ മാവോയിസ്‌റ്റുകളായ രൂപേഷ്, അനു, ജയന്ത, കന്യ, സുന്ദരി എന്നിവരാണ് ആയുധങ്ങളുമായെത്തി വധഭീഷണി മുഴക്കിയത്.

ജോലി രാജിവെക്കാൻ സംഘം ഉദ്യോഗസ്‌ഥനോട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ, വഴങ്ങാതിരുന്നതിനെ തുടർന്ന് ബൈക്ക് കത്തിക്കുകയായിരുന്നു. ഈ കേസിലെ രൂപേഷ് അടക്കമുള്ള പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. പിന്നീടാണ് സംഘത്തിന് പിന്നിൽ പ്രവർത്തിച്ചത് ഗീതയും ജയനുമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായത്‌. 2016ൽ കേരള പോലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Most Read: വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE