ചെന്നൈ: കേരള പോലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടുമെന്ന് ആനി രാജയുടെ ഭർത്താവ് കൂടിയായ ഡി രാജ പറഞ്ഞു. ഇതിലൂടെ വിഷയത്തിൽ സിപിഐ സംസ്‌ഥാന നേതൃത്തിന്റെ നിലപാടല്ല കേന്ദ്ര നേതൃത്വത്തിന് എന്നുകൂടിയാണ് ഡി രാജ വ്യക്‌തമാക്കുന്നത്.
സംസ്‌ഥാന പോലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനം സിപിഐ സംസ്‌ഥാന ഘടകത്തെ പ്രതിരോധത്തിൽ ആക്കിയിരുന്നു. സ്‌ത്രീപീഡന കേസുകളിലെ പോലീസിന്റെ അന്വേഷണ വീഴ്‌ചക്കെതിരെ തുടരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആനി രാജയുടെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ആനി രാജ പറഞ്ഞതിനോട് യോജിക്കുന്നില്ല എന്നായിരുന്നു സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഇതിനെ തള്ളുന്നതാണ് ദേശീയ സെക്രട്ടറിയുടെ പ്രസ്‌താവന. ഇതിനൊപ്പം വിഷയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ രണ്ട് അഭിപ്രായം ശക്‌തമാവുകയാണ്.
പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ വലിയൊരു വിഭാഗവും, സംസ്‌ഥാന ഘടകത്തിലെ ചില നേതാക്കളും ആനിരാജ പറഞ്ഞതിൽ തെറ്റില്ലെന്ന അഭിപ്രായക്കാരാണ്. സിപിഎമ്മിനോട് അതിവിധേയത്വം വേണ്ടെന്ന നിലപാടാണ് ഇവർക്കുള്ളത്.
Read Also: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു