വർക്കലയിലെ തീപിടുത്തം; അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്

By Desk Reporter, Malabar News
varkkala-fire accident
Ajwa Travels

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് തള്ളി. ആദ്യം തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്ന് പോലീസ് വ്യക്‌തമാക്കി. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ വയർ ഷോർട്ടായാണ് ആദ്യം തീയുണ്ടായത്. തീപ്പൊരി കാർപോർച്ചിലെ ബൈക്കിൽ വീണ് തീ പടരുകയായിരുന്നു. തുടർന്ന് പൊട്ടിത്തെറിയുണ്ടായി വീടിന്റെ ജനൽ വഴി വീടിനുള്ളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു എന്നും പോലീസ് വിശദീകരിച്ചു.

പൊള്ളലേറ്റതല്ല മറിച്ച്, പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ഫയർഫോഴ്‌സ് വ്യക്‌തമാക്കിയിരുന്നു. മുറിക്കുള്ളിൽ മുഴുവൻ കാർബൺ മോണോക്‌സൈഡ് നിറഞ്ഞിരുന്നെന്നും ഫയർഫോഴ്‌സ് വ്യക്‌തമാക്കി.

എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് പുലർച്ചെ 1.45നാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. തീപിടുത്തം ഉണ്ടായ വിവരം നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. വീടിന് മുന്നിൽ ഉണ്ടായിരുന്ന ബൈക്കിന് തീപിടിച്ചത് കണ്ട നാട്ടുകാരാണ് ആദ്യം തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. കുടുംബത്തിലെ 5 പേരും തീപിടുത്തത്തെ തുടർന്ന് മരിച്ചു. ഒരാൾ നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. പ്രതാപൻ, ഭാര്യ ഷേർളി, ഇളയമകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ 8 മാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്ത മകൻ നിഹുലാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.

Most Read:  മൂന്നാറിൽ ആദിവാസികൾക്ക് വേണ്ടി പ്രത്യേക പാർപ്പിടം ഒരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE