തിരുവനന്തപുരം: വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിലാണ് നടക്കുക. അപകട മരണത്തിൽ തുടർനടപടികൾ ഫോറൻസിക് റിപ്പോർട് ലഭിച്ചശേഷമെന്ന് പോലീസ് അറിയിച്ചു.
മാർച്ച് 8ന് പുലർച്ചെയായിരുന്നു വർക്കലയിൽ ചെറുന്നിയൂരിൽ വീടിന് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി(52), മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു. കാർ പോർച്ചിലെ ബൈക്കിന് തീ പിടിച്ചതാണ് ദുരന്ത കാരണമെന്നാണ് പോലീസിന്റെ നിഗമനം. തീ പിടുത്തത്തിൽ നശിച്ച വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇത് തിങ്കളാഴ്‌ച ലഭിക്കുമെന്നാണ് വിവരം
Most Read: ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ