ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്‌ടർ റാലി തടയാൻ ശക്‌തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ തീരുമാനിച്ച് അധികാരികൾ. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തിൽ ഡെല്‍ഹിയുടെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്‌ടര്‍ പരേഡ് നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സമാധാനപരമായ രീതിയിൽ ട്രാക്‌ടർ റാലി സംഘടിപ്പിക്കുമെന്നാണ് കർഷക സംഘടനകൾ വ്യക്‌തമാക്കിയിട്ടുള്ളത്. എന്നാൽ കർഷകർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ഡെൽഹിയുടെ അതിർത്തിയിൽ റാലി സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിക്കുന്നുണ്ട്. പകരം സിംഗു, തിക്രി, ഗാസിപൂര്‍ റോഡുകളില്‍ റാലി അനുവദിക്കാമെന്നും പോലീസ് കര്‍ഷക നേതാക്കളെ അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ കർഷക സംഘടനകൾ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം തന്നെ കാർഷിക നിയമങ്ങൾ സംബന്ധിച്ച് പുതിയ നിർദേശങ്ങൾ ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന് കർഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പഞ്ചാബിലെ കർഷക സംഘടനകളും, സംയുക്‌ത കിസാൻ മോർച്ചയും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. സമരം അവസാനിപ്പിച്ചാൽ ഒന്നര വർഷത്തേക്ക് നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാം എന്ന് കേന്ദ്രസർക്കാർ മുന്നോട്ട് വച്ച നിർദേശം കർഷക സംഘടനകൾ നേരത്തെ തന്നെ തള്ളിയിരുന്നു. ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്തി നിർദേശം പുനഃപരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also : ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം