തിരുവനന്തപുരം: ഐടി വകുപ്പിലെ ജോലിക്കായി സ്വപ്‌ന സുരേഷ് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടതായി സംശയം. സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. സ്‌പേസ് പാർക്കിൽ ജോലി നേടുന്നതിന് അടക്കം സ്വപ്‍ന വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
കന്റോൺമെന്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനിടെ സർട്ടിഫിക്കറ്റ് നശിപ്പിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ പ്രതിനിധിയുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ സ്വർണക്കടത്ത് കേസിൽ ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരെ ഇന്നും കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോൺസുലേറ്റിലെ മുൻ ഡ്രൈവറെയും ഗൺമാനെയും ഇന്നലെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. ഡ്രൈവർ സിദ്ദിഖ്, ഗൺമാൻ ജയഘോഷ് എന്നിവരെയാണ് ചോദ്യം ചെയ്‌തത്. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
Read also: ഒരു മാസത്തോളം നീണ്ട ആവശ്യത്തിന് ശേഷം സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു