തൃശൂർ: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്‌പീക്കറെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്‌പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്. സത്യം അതായിരിക്കെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നത് മര്യാദയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്‌ത്തി എന്നതിന്റെ ഉദാഹരണമാണ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ. കത്തെഴുതാനുള്ള ചെന്നിത്തലയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. 100 കോടി രൂപയുടെ നിർമ്മാണ പദ്ധതികളും ആഘോഷ പരിപാടികളും സ്‌പീക്കർ ഇതിനോടകം നടത്തി. വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് പൊതുജനങ്ങളുടെ പണം ചെലവാക്കുന്നത്. സ്‌പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
National News: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ഔദ്യോഗിക വിമത പക്ഷങ്ങള്‍