തിരുവനന്തപുരം : സംസ്‌ഥാനത് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്‌ച പുറത്തിറങ്ങും. 15 അംഗങ്ങളുള്ള ഡയറക്‌ടർ ബോർഡിൽ 8 പേർ രാഷ്‌ട്രീയ പ്രവർത്തകരാണ്. ബാക്കിയുള്ള 7 അംഗങ്ങൾ മാത്രമാണ് പ്രൊഫഷണലുകൾ. ഈ സാഹചര്യത്തിൽ കെഎസ്ആര്‍ടിസിയെ പ്രൊഫഷണലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാഷ്‌ട്രീയ പ്രവർത്തകരെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
കെഎസ്ആർടിസിയുടെ ഉന്നമനം ലക്ഷ്യമാക്കി ചുമതലപ്പെടുത്തിയ സുശീൽ ഖന്ന കമ്മിറ്റി റിപ്പോർട് പ്രകാരമാണ് ഇപ്പോൾ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡയറക്‌ടർ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്‌മയാണ് കെഎസ്ആര്‍ടിസിയുടെ ദയനീയ സ്‌ഥിതിയുടെ മുഖ്യ കാരണങ്ങളിലൊന്നായി സുശീല്‍ ഖന്ന കമ്മിറ്റി കണ്ടെത്തിയത്. ഇക്കാരണത്താലാണ് ഡയറക്‌ടർ ബോർഡിൽ നിന്നും രാഷ്‌ട്രീയക്കാരെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.
ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. നിയമപ്രകാരം പ്രൊഫഷണലുകൾ മാത്രമേ കെഎസ്ആർടിസിയുടെ ഡയറക്‌ടർ ബോർഡിൽ ഉണ്ടാകാൻ പാടുള്ളൂ. എന്നാൽ ആര്‍ ബാലകൃഷ്‌ണപിള്ള ഗതാഗതമന്ത്രിയായ കാലത്താണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നോമിനികളെ ബോര്‍ഡില്‍ അംഗങ്ങളാക്കിയത്. തുടർന്ന് ഇവരുടെ എണ്ണം ക്രമേണ വർധിക്കുകയായിരുന്നു.
Read also : മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ