പോണേക്കര ഇരട്ടകൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി

By News Bureau, Malabar News
crime news
Ajwa Travels

കൊച്ചി: പോണേക്കര ഇരട്ടകൊലപാതകത്തില്‍ റിപ്പര്‍ ജയാനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ക്രൈം ബ്രാഞ്ച് എസ്‍പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

ഇരട്ടക്കൊല കേസില്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാത്തിനെ തുടർന്ന് പോലീസിന് ഇയാളെ അറസ്‌റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊല കേസിന്റെ ചുരുളഴിച്ചുകൊണ്ട് തിങ്കളാഴ്‌ചയാണ് റിപ്പര്‍ ജയാനന്ദനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

2004ല്‍ എറണാകുളം ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.

അതേസമയം ഏഴ് കൊലക്കേസ് സഹിതം നിരവധി കേസുകളില്‍ പ്രതിയാണ് തൃശൂര്‍ മാള സ്വദേശിയായ റിപ്പര്‍ ജയാനന്ദന്‍. സ്‌ത്രീകളെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി.

പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊല കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പര്‍ ജയാനന്ദന്‍. ഈ കേസുകളില്‍ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ മരണം വരെ തടവായി കുറച്ചു.

14 കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്. പലതവണ ജയില്‍ ചാടിയിട്ടുമുണ്ട്. നിലവില്‍ ഇയാൾ ജയിലിലാണ്.

Most Read: മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE