കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് കേസില്‍ സിബിഐക്കതിരെ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. നിക്ഷേപരുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്‌തമാക്കി. അതിനാലാണ് ഹരജി തള്ളിയത്. അന്വേഷണം കാര്യക്ഷമമാണെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു. പ്രത്യേക സംഘം അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.
സിബിഐ കൊച്ചി യൂണിറ്റാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്‌ഥാന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ശുപാർശ ചെയ്‌തത്.
Read Also: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ ബൂത്ത് വാഹനം ഇടിച്ച് തകര്‍ന്നു