കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേസിലെ അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ ആൻ തോമസ്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന റിയ, പോപ്പുലർ ഫിനാൻസിന് കീഴിലെ നാല് കമ്പനികളുടെ ഡയറക്ടർ കൂടിയാണ്. എൽഎൽപി വ്യവസ്ഥയിൽ പണം സ്വീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് റിയ ആണെന്നാണ് പോലീസ് കണ്ടെത്തൽ. കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ മലപ്പുറത്തെ നിലമ്പൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.
National News: കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് കർഷകരല്ല; കേന്ദ്ര കൃഷിമന്ത്രി
അറസ്‌റ്റിനെതിരെ റിയ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയ കോടതി പക്ഷേ, മൂന്ന് ആഴ്‌ചത്തേക്ക് റിയയെ അറസ്‌റ്റ് ചെയ്യുന്നത് വിലക്കി. തുടർന്ന് നിലമ്പൂരിലെ വീട്ടിൽ കഴിഞ്ഞ റിയയെ കോന്നി പോലീസ് സ്‌റ്റേഷനിൽ പുതുതായി രജിസ്‌റ്റർ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്‌റ്റ് ചെയ്‌തത്.