ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരെ സഹായിക്കുന്നതിനാണ് പുതിയ ബിൽ പാസാക്കിയത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർ കോൺഗ്രസുമായി ബന്ധമുള്ളവരാണ്, അത് രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
“അവർ സഭയിൽ ഒരു കാര്യവും പുറത്ത് മറ്റൊരു കാര്യവും പറയുന്നു. പ്രതിഷേധിക്കുന്നവർ കർഷകരല്ല, അവർ കോൺഗ്രസുമായി ബന്ധപ്പെട്ടവരാണ്, അത് രാജ്യത്തിന് അറിയാം. പരിഷ്‌ക്കാരങ്ങൾ കർഷകരെ സഹായിക്കുകയും അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും,”- കൃഷി മന്ത്രി പറഞ്ഞു.
Congress ke daant khane ke aur hain, dikhane ke aur. They say one thing in the House and another outside. Those protesting aren’t farmers, they are related to Congress, nation knows it. The reforms will help farmers & boost their income: NS Tomar, Agriculture Minister #FarmBills pic.twitter.com/tEHqPwlkvF
— ANI (@ANI) September 22, 2020
അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. കർഷക വിരുദ്ധവും കോർപറേറ്റുകളെ സഹായിക്കുന്നതുമാണ് പുതിയ ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജ്യസഭയിൽ ബില്ലിന്റെ ചർച്ചക്കിടെ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കെ.കെ രാഗേഷ്, എളമരം കരീം, ഡെറിക് ഒബ്രയാൻ, സഞ്ജയ് സിംഗ്, രാജു സതവ്, റിപുൻ ബോറ, ഡോല സെൻ, സയ്യീദ് നാസിർ ഹുസൈൻ എന്നിവരാണ് സസ്‌പെൻഷൻ നേരിട്ട എംപിമാർ. ഞായറാഴ്ചയാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസായത്.
Read Also: എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ