കർഷക സമരം; ബിജെപി നേതാവ് പാർട്ടി വിട്ടു

By Trainee Reporter, Malabar News
BJP LEADER KHALSA
ഹരീന്ദർ സിംഗ് ഖൽസ ബിജെപിയിൽ ചേർന്നപ്പോൾ
Ajwa Travels

ന്യൂഡെൽഹി: മുൻ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിംഗ് ഖൽസ പാർട്ടി വിട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരോടും അവരുടെ കുടുംബത്തോടുമുള്ള സർക്കാരിന്റെയും പാർട്ടി നേതാക്കളുടെയും സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ രാജി.

പഞ്ചാബിലെ ഫതേഗർ സാഹിബ് മണ്ഡലത്തിൽ നിന്നും ആംആദ്‌മി പാർട്ടി ടിക്കറ്റിൽ മൽസരിച്ച് വിജയിച്ച ഖൽസ 2019ലാണ് ബിജെപിയിൽ എത്തിയത്. മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയിൽ ചേർന്നത്. എൻഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു ഖൽസ രാഷ്‌ട്രീയജീവിതം ആരംഭിച്ചത്. പിന്നീട് ആം ആദ്‌മി പാർട്ടിയിൽ എത്തിയ അദ്ദേഹം 2014ൽ എംപിയായി. 2015ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ആം ആദ്‌മിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

Read also: കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE