പറവൂര്‍: തീപിടിച്ച വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് റിപ്പോര്‍ട്. അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദൻ- ജിജി ദമ്പതികളുടെ മൂത്തമകൾ വിസ്‌മയയാണ് മരണപ്പെട്ടത്.
മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് റൂറല്‍ എസ്‌പി കെ കാര്‍ത്തിക് പറഞ്ഞു.
സംഭവശേഷം കാണാതായ വിസ്‌മയയുടെ സഹോദരി ജിത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ജിത്തുവിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
ജിത്തുവിനെ മുന്‍പ് രണ്ടുതവണ കാണാതായിട്ടുണ്ടെന്ന് റൂറല്‍ എസ്‌പി പറഞ്ഞു. സഖി കേന്ദ്രത്തില്‍ പാര്‍പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളെ കണ്ടുപിടിച്ച് ഏല്‍പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: പോണേക്കര ഇരട്ടകൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി