ന്യൂഡെല്‍ഹി: തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന യുജിസിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചാണക ശാസ്‍ത്രത്തില്‍ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
”വൗ! ഗോമൂത്ര സര്‍ക്കാറിന്റെ ചാണക ശാസ്‍ത്രത്തെക്കുറിച്ചുള്ള പരീക്ഷ! എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധമാണ്!” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്നാണ് വൈസ് ചാന്‍സലര്‍മാരോട് യുജിസി ആവശ്യപ്പെട്ടത്. ഈ മാസം അവസാനം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. രാഷ്‌ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. പരമാവധി വിദ്യാര്‍ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും യുജിസി കത്തിൽ നിർദേശിക്കുന്നുണ്ട്.
കൂടാതെ പശുവിന്റെ ഗുണഗണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരീക്ഷക്ക് വേണ്ട സ്‌റ്റഡി മെറ്റീരിയലിൽ പറയുന്നത്. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ളിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്ന് ഇതിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: ‘സമൂഹ മാദ്ധ്യമങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി