ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്‌ടാവ് സ്‌ഥാനം രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. പൊതു ജീവിതത്തില്‍ ഇന്ന് ചെറിയൊരു ഇടവേള അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് കിഷോർ വ്യക്‌തമാക്കി.
തന്റെ ഭാവി പരിപാടികള്‍ എന്താണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. പ്രശാന്ത് കിഷോറിന്റെ രാഷ്‌ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ധുവും, മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്‌തി കൂടിയാണ് പ്രശാന്ത് കിഷോർ. ഈ വര്‍ഷം മാര്‍ച്ചിലാണ് പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി സ്‌ഥാനം ഏറ്റെടുത്തത്.
Read Also: രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും