ഡെൽഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ ദ്രൗപതി മുര്‍മുവിനെ അനുഗമിക്കും. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദ്ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പിന്താങ്ങും.
ഒഡീഷ സ്വദേശിയായ ദ്രൗപതി മുര്‍മു ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവുമാണ്. 2015ലാണ് ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്‌ഞ ചെയ്‌തത്.
അധ്യാപികയായിരുന്ന മുര്‍മു ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മയൂര്‍ഭഞ്ചിലെ റൈരംഗപൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ല്‍ അധികാരത്തിലെത്തിയ ബിജെപി- ബിജെഡി സഖ്യ സര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. എംഎല്‍എ ആകുന്നതിന് മുമ്പ്, 1997ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് റൈരംഗപൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായി പ്രവർത്തിച്ചു. കൂടാതെ ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡണ്ടായും മുര്‍മു പ്രവർത്തിച്ചിരുന്നു.
Most Read: എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇഡി