ന്യൂഡെൽഹി: രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത മോദി ജനങ്ങളോട് ഉൽസവ കാല ജാഗ്രതയുടെ അനിവാര്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
കോവിഡ് സാഹചര്യത്തിൽ ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യത്ത് ലോക്‌ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നിലവില്‍ രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് മികച്ച നിലയിലാണ്. മരണനിരക്ക് കുറവാണ്. രാജ്യത്തെ പത്തു ലക്ഷം പേരില്‍ 83 പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, യു.എസ്, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഇത് 600ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ പത്തു ലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000 ത്തോളമാണ്.
എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉൽസവ കാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്‌ഡൗണിന് ശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അഭിസംബോധനയുടെ സമ്പൂർണ്ണ രൂപം ഇവിടെ കേൾക്കാം