ഡെൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണത്തിന് വേണ്ടിയുള്ള നിയമത്തിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന ജനറൽ ഇൻഷുറൻസ് നിയമത്തിലെ നിർദ്ദേശം ഇതോടെ ഒഴിവാകും.
ഈ പാർലമെന്റ് സെഷനിൽ തന്നെ പുതിയ ഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിന് മുന്നിൽ വെക്കും. ഇതിലൂടെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്കുള്ള സ്വകാര്യവൽകരണം സാധ്യമാകും.
നേരത്തെ തന്നെ ഇൻഷുറൻസ് വിപണിയിൽ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുള്ളതിനാൽ കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ വിദേശ കമ്പനികൾക്കും ഇനി നിക്ഷേപം നടത്താനാവും.
Also Read: കടുത്ത വയറുവേദന; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു