ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ആദരം അർപ്പിച്ച് വാൽമീകി മന്ദിറിൽ പ്രാർത്ഥനാ സംഗമം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുത്തു. സംഭവത്തിൽ എല്ലാവരുടെയും ശബ്‌ദം ഉയരണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചു.
Also Read: രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന
ഇവിടെ ധർണ ഇരിക്കാൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്കയെയും രാഹുൽ ഗാന്ധിയെയും യമുന എക്സ്പ്രസ് വേയിൽ പോലീസ് തടഞ്ഞിരുന്നു. രാഹുലിന് നേരെ കയ്യേറ്റവും ഉണ്ടായി.
അതേ സമയം, ഹത്രസ് സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രസ്‌താവിച്ചു. രാജ്യത്ത് ഒരിടത്ത് പോലും ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജന്തർ മന്ദിറിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുകയാണ് അദ്ദേഹം.