മുംബൈ : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാഷ്‌ട്രീയപരമായി കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് അദ്ദേഹം അറിയിച്ചത്. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവാണ്. സംഭവസ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നത് അംഗീകരിക്കുമ്പോഴും രാഹുലിനോടുള്ള പോലീസിന്റെ സമീപനം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് സഞ്‌ജയ് റാവത്ത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹത്രാസില്‍ ബലാല്‍സംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയത്. ഡെല്‍ഹിയില്‍ നിന്നും യമുന എക്‌സ് പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും ഇരുവരും സഞ്ചരിച്ച വാഹനം യുപി പോലീസ് എത്തി തടഞ്ഞിരുന്നു. എന്നാല്‍ യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും വീട് സന്ദര്‍ശിക്കുമെന്നും പറഞ്ഞ് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കാന്‍ തീരുമാനിച്ചതോടെ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് രാഹുലും പോലീസും തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ അരങ്ങേറി. ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ രൂക്ഷമായിരുന്നു. തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്‌തു. കസ്റ്റഡിയിലെടുത്ത രാഹുലിനെയും പ്രിയങ്കയെയും പിന്നീട് വിട്ടയച്ചു.
Read also : കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ