കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ

By News Desk, Malabar News
delay in candidates entry
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അകപ്പെട്ടവർ അപേക്ഷ നൽകിയാൽ സാവകാശം അനുവദിക്കപ്പെടും.

Read Also: നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി

പുതിയ മാനദണ്ഡപ്രകാരം നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം. ഉദ്യോഗാർത്ഥി കോവിഡ് ബാധിതനെങ്കിൽ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂർത്തിയാക്കി 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവായ ശേഷം 10 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം. ക്വാറന്റീനിൽ കഴിയുന്നവർക്ക് നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി.

ഇതര സംസ്ഥാനത്ത് അകപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയാൽ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും. തുടർന്ന് നിരീക്ഷണ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. വിദേശത്ത് അകപ്പെട്ടുപോയവർ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട രാജ്യത്ത് നിന്ന് രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച് നാട്ടിൽ മടങ്ങിയെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാനും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE