ന്യൂഡെൽഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു കേന്ദ്ര സർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. മഹാരാഷ്‌ട്ര അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് നടപടി. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി അനുവദിക്കുമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. നാസിക് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റത്തിനുള്ള സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഓഗസ്‌റ്റിൽ സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ സവാളയുടെ ലഭ്യത ഉറപ്പ് വരുത്തുന്നത് വേണ്ടിയായിരുന്നു നടപടി.
Most Read| ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണ