മുംബൈ: സമുദ്ര ഡോള്‍ഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 720 കിലോമീറ്റര്‍ കടല്‍ തീരത്തില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ പ്രൊജക്റ്റ് ഡോള്‍ഫിന്‍ പദ്ധതിയുമായി സഹകരിച്ചാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ മുഖ്യ വന സംരക്ഷണ ഉദ്യോഗസ്ഥനായ നിതിന്‍ കടോക്കര്‍ക്ക് കണ്ടല്‍ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമുദ്ര ഡോള്‍ഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള നടപടികള്‍ ചൂണ്ടിക്കാണിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
‘ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്, എത്രയും പെട്ടെന്ന് തന്നെ ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ എത്തിക്കും ‘ കടോക്കര്‍ പറഞ്ഞു. ‘ സമുദ്രത്തിലെ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്, സമുദ്ര ഡോള്‍ഫിനുകളുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്, ഇതിന്റെ ഭാഗമായി കേന്ദ്ര പദ്ധതിയായ പ്രൊജക്റ്റ് ഡോള്‍ഫിനുമായി സഹകരിക്കും, കണ്ടല്‍ സംരക്ഷണ സമിതിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സുപ്രധാനമായ പ്രൊജക്റ്റ് ഡോള്‍ഫിന്‍ പദ്ധതി പ്രഖ്യാപിച്ചത്.
Read Also: ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി