ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ വാര്‍ത്ത സമ്മേളനത്തിനിടെ ആയിരുന്നു സംഭവവികാസങ്ങള്‍. അപ്രതീക്ഷിതമായാണ് ടെലിവിഷന്‍ മാദ്ധ്യമങ്ങള്‍ തീരുമാനം എടുത്തത്.
‘തിരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങളില്‍ നിന്ന് മോഷ്‌ടിക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. അവര്‍ നിയമവിരുദ്ധമായ വോട്ടുകള്‍ ഉപയോഗിക്കുന്നു’ ട്രംപ് തന്റെ പ്രസംഗത്തിനിടെ പലതവണ ഇത് ആവര്‍ത്തിച്ചതോടെ മാദ്ധ്യമങ്ങള്‍ തല്‍സമയ സംപ്രേഷണം നിര്‍ത്തിവെച്ചു.
അമേരിക്കന്‍ പ്രസിഡന്റിനെ തടസപ്പെടുത്തുക മാത്രമല്ല, തിരുത്തുകയും ചെയ്യുന്ന അസാധാരണമായ അവസ്‌ഥയിലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രമുഖ ചാനലായ എംഎസ്എന്‍ബിസി സംപ്രേക്ഷണം അവസാനിപ്പിച്ചത്. പിന്നാലെ എന്‍ബിസിയും എബിസി ന്യൂസും സമാന നടപടികള്‍ സ്വീകരിച്ചു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നും, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണം എന്നുമുള്ള ട്രംപിന്റെ പ്രസ്‌താവനകൾ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കാണ് വഴിവെച്ചത്. ഒപ്പം വോട്ടെണ്ണല്‍ നടപടികള്‍ തടസപ്പെടുത്തുന്ന ട്രംപ് അനുകൂലികളുടെ നടപടിക്ക് എതിരെയും രാജ്യത്ത് പ്രതിഷേധം ശക്‌തമാവുകയാണ്.
Read Also: ഉമർ ഖാലിദിനെ യുഎപിഎ കേസിൽ കുറ്റവിചാരണ ചെയ്യാൻ കെജരിവാൾ സർക്കാരിന്റെ അനുമതി