താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് സമീപം സംരക്ഷണഭിത്തി തകർന്നു. എന്നാൽ അപകട ഭീഷണി ഉയർന്നിട്ടും ഭിത്തി പുനർനിർമിക്കാനുള്ള നടപടികൾ വൈകുകയാണെന്നാണ് പരാതി. യാത്രക്കാരും സഞ്ചാരികളും ചുരം കാഴ്‌ചകൾ ആസ്വദിക്കുന്നതിനും യാത്രക്കിടെ വിശ്രമിക്കുന്നതിനും വാഹനം നിർത്തുന്ന സ്‌ഥലമാണിത്.
മാസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസ് ഇടിച്ചാണ് ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തി തകർന്നത്. നിയന്ത്രണം വിട്ട ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന്, ഭിത്തി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതിയും മറ്റു സംഘടനകളും ദേശീയ പാത അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഇല്ലെന്നാണ് ആക്ഷേപം.
Read also: ‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി