ബില്ലിനെ പിന്തുണച്ചവര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല; വ്യത്യസ്‌തമായ പ്രതിഷേധവുമായി കര്‍ഷകര്‍

By News Desk, Malabar News
MalabarNews_farm bill protest
Ajwa Travels

പുതിയ കാര്‍ഷിക നിയമത്തിനെതിരെ വ്യത്യസ്‌തമായി പ്രതിഷേധം തീര്‍ത്ത് ഹരിയാനയില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ബി.ജെ.പി, ജനനായക് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്.

ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രാദേശികമായി കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.

ഹരിയാനയില്‍ മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്‌ത കര്‍ഷകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചു. കര്‍ഷകരുടെ നേതാക്കളെ തടഞ്ഞു വെക്കുകയും ചെയ്‌തു. ഇതിനെല്ലാം എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ബിജെപി, ജെജപി നേതാക്കളെ ബഹിഷ്‌കരിക്കുന്നത്.

സര്‍ക്കാര്‍ വ്യാജ വാഗ്‌ദാനങ്ങൾ നല്‍കുകയാണ്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇപ്പോള്‍ തന്നെ നെല്ലും പരുത്തിയുമൊക്കെ കര്‍ഷകര്‍ വില്‍ക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം ഹരിയാനയിലെ സഖ്യസര്‍ക്കാരിന്റെ അന്ത്യം കുറിക്കും. വര്‍ഷങ്ങളായി രാഷ്‌ട്രീയക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഇപ്പോള്‍ അവര്‍ കര്‍ഷക സമൂഹത്തെ നശിപ്പിക്കാന്‍ നിയമവും പാസ്സാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.

Read Also: ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE