ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘർഷം

By Desk Reporter, Malabar News
Protest against jaleel_2020 Sep 12
Ajwa Travels

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ്, യുവമോർച്ച, ബിജെപി പ്രവർത്തകർ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും കമ്മീഷണർ ഓഫീസിലേക്കും കളക്ടറേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തി, പലയിടത്തും സംഘർഷമുണ്ടായി.

കൊല്ലം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നടന്ന പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ ലോങ് മാർച്ചിൽ സംഘർഷമുണ്ടായി.

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേത്യത്വത്തിൽ ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയിൽ വച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു, ഒരാൾക്ക് പരിക്കേറ്റു. കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കോട്ടയം എംസി റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ അടക്കം ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE