ന്യൂഡെൽഹി: വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്ന് മൽസരിക്കുമെന്ന് വ്യക്‌തമാക്കി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്‌ഥാപകനുമായ അമരീന്ദർ സിംഗ്.
‘ഞാൻ പട്യാലയിൽ നിന്ന് മൽസരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. നവ്ജ്യോത് സിങ് സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല’, അദ്ദേഹം പറഞ്ഞു.
നേരത്തെ നാലു തവണ പട്യാലയിൽ നിന്ന് അമരീന്ദർ മൽസരിച്ചു വിജയിച്ചിരുന്നു. അമരീന്ദർ കുടുംബത്തിന്റെ ശക്‌തി കേന്ദ്രമാണ് പട്യാല. അമരീന്ദറിന്റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ മൂന്നു വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചു.
അതേസമയം കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് അമരീന്ദർ മുഖ്യമന്ത്രി സ്‌ഥാനവും പിന്നാലെ പാർട്ടി അംഗത്വവും രാജിവെക്കുകയും ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചതും. ഈ മാസം തുടക്കത്തിലായിരുന്നു പാർട്ടി പ്രഖ്യാപനം.
Most Read: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്