കുവൈറ്റ് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയതിന് അറസ്‌റ്റിലായ ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. കുവൈറ്റിൽ അധ്യാപികയായി ജോലി ചെയ്യുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് അറസ്‌റ്റ് ചെയ്‌തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കുവൈറ്റ് പൗരൻ നൽകിയ പരാതിയിലായിരുന്നു നടപടി. ഒരു ആശുപത്രിയിൽ വെച്ച് താൻ കണ്ട വിദേശ വനിതാ കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയിട്ടുണ്ടെന്നും ഇത് മതത്തിന്റെ പരിശുദ്ധിയെ അപമാനിക്കുന്നതാണെന്നും ആയിരുന്നു പരാതി.
തുടർന്ന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയും യുവതിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. താൻ രണ്ട് വർഷം മുൻപ് ബ്രിട്ടണിൽ നിന്നാണ് കാലിൽ ടാറ്റു ചെയ്‌തതെന്നും അത് ഖുർആൻ വചനങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതോടെ ടാറ്റു നീക്കം ചെയ്യാമെന്ന് ഉറപ്പ് എഴുതി വാങ്ങിയ ശേഷം യുവതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Also Read: ലഖിംപൂര്‍ കേസ്: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കും; സുപ്രീം കോടതി