കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ് മരിച്ച ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. റഫീഖിന്റെ ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 1.40ഓടെയാണ് സംഭവം നടക്കുന്നത്. മകന്റെ ചികിൽസാർഥം ആശുപത്രിയിലെത്തിയ സ്‌ത്രീയെ റഫീഖ് ശല്യം ചെയ്‌തെന്നാണ് ആരോപണം. സ്‌ത്രീ മറ്റുള്ളവരോട് പരാതിപ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടുകയും ഇവരുമായി റഫീഖ് വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു.
തുടർന്ന് റഫീഖ് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടുകയും ബഹളം കേട്ടുവന്ന റോഡരികിലുണ്ടായിരുന്ന ആളുകളിൽ ചിലർ ഇയാളെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. റഫീഖിന്റെ കഴുത്തിൽ പിടിച്ചുതള്ളുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. നുരയും പതയും വന്ന് കിംസ്-അരമന ആശുപത്രിക്ക് സമീപമുള്ള ഹെല്‍ത്ത് മാളിനടുത്ത് വീണുകിടന്നിരുന്ന റഫീഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also Read: സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി