കൊച്ചി: അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്‌റ്റിലായത്.
പെണ്‍ സുഹൃത്തിനെ കാണാന് വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. വാളകം കവലയിലാണ് സംഭവം നടന്നത്. പെണ്‍ സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇയാളുടെ കൈ ചില്ലില്‍ തട്ടി മുറിഞ്ഞിരുന്നു. ശരീരത്തില്‍ രക്‌തം കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചത്. പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്‌ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്‌തത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്‌തം വാർന്നൊഴുകി അവശ നിലയിലായിരുന്നു. മര്‍ദനത്തില്‍ നെഞ്ചിനും തലയ്‌ക്കും ക്ഷതമേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് അശോക്‌ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.
അതേസമയം, പിടിയിലായത് യഥാര്‍ഥ പ്രതികളല്ലെന്നും ആരോപണമുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ്.
HEALTH | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!