രാഹുലിനും യോഗിക്കും ഒരേ വികാരം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനും സിപിഎമ്മിനും എതിരായ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മനസിലാക്കാതെയാണ് രാഹുൽ ഗാന്ധിയും യോഗി ആദിത്യനാഥും വിമർശനം ഉന്നയിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർഷകരുടെ രക്‌തം കോൺഗ്രസിന്റെ കയ്യിൽ പറ്റിയിരിക്കുന്നു, ഇതിന് കർഷകരോട് രാഹുൽ നിരുപാധികം മാപ്പ് പറയണം. കർഷകരുടെ പ്രതിസന്ധിക്ക് കാരണം കോൺഗ്രസ്‌ സർക്കാരാണ്. രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയത് അസാധാരണ ഇടപെടലാണ്. കേരളത്തോട് രാഹുൽ കാണിക്കുന്ന താൽപര്യത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന രാഹുൽ കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്. രാഹുലിന്റ ഈവിശാല മനസ്‌കത പ്രശംസനീയമാണെന്നും പിണറായി വിജയന്‍ പരിഹസിച്ചു.

സിപിഎമ്മിന് എതിരായ കാര്യത്തിൽ രാഹുലിനും യോഗിക്കും ഒരേ വികാരമാണ് ഉള്ളത്, അതിൽ അവർ ഐക്യപ്പെടുന്നു. ഇവരുടെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ല കേരളം മുന്നോട്ട് പോകുന്നത്. സ്വന്തം മണ്ഡലത്തിൽ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കാൻ രാഹുല്‍ ഗാന്ധി തയ്യാറാകണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകർന്നടിഞ്ഞത്?

കോൺഗ്രസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുൽ കോൺഗ്രസിന് വേണ്ടി കർഷകരോട് മാപ്പ് പറയണം. നയങ്ങൾ തിരുത്തേണ്ടതായിരുന്നു. രാജ്യത്ത് പുതിയ ബദലുകൾ വേണം. അതിനുള്ള ആർജവം അദ്ദേഹത്തിനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Also Read:  ‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE