പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ 2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ലൈക്ക്, ഷെയര്‍, കമന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗേജ്മെന്റ് നിര്‍ണയിക്കുന്നത്. അഞ്ച് ഫേസ്ബുക്ക് പേജുകളെ അപഗ്രഥിച്ചാണ് ഇത് കണക്കാക്കി ഇരിക്കുന്നത്. രാഹുലിന്റെതും മോദിയുടേതും കൂടാതെ ബിജെപി, കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി എന്നിവരുടെ പേജുകളെയും വിലയിരുത്തലിന് ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നരേന്ദ്ര മോദിയെക്കാള്‍ 40 ശതമാനം കൂടുതല്‍ സജീവമാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍.
സമൂഹ മാദ്ധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന 5 പ്രധാന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. 4.59 കോടി ആളുകളാണ് ആണ് നരേന്ദ്രമോദിയെ പിന്തുടരുന്നത്. 3.5 കോടി അനുയായികളാണ് ആണ് ഫേസ്ബുക്കില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ 3.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഈ കാലയളവില്‍ പങ്ക് വെച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചത് ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി 11 പോസ്റ്റുകള്‍ മാത്രമാണ് ഈ കാലയളവില്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിട്ടുള്ളത്.
സമൂഹ മാദ്ധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന രാഹുല്‍ അടുത്ത കാലത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. പുതിയ കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് നടത്തിയ സംവാദങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read Also: ഹത്രസ് സംഭവം; യോഗി സർക്കാരിന് എതിരെ ഗൂഢാലോചന, രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്ഐആർ