കെ പി യോഹന്നാന്റെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു; പിടിച്ചെടുത്തത് കോടികൾ

By Syndicated , Malabar News
K P Yohannan_Malabar new
Ajwa Travels

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. കെ പി യോഹന്നാന്റെ വിവിധ സ്‌ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി ഇതിനോടകം കണക്കില്‍പ്പെടാത്ത 8 കോടി രൂപയാണ് ആദായ നികുതി വകുപ്പ് പിടികൂടിയത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്‌ത കാറില്‍ നിന്നാണ് 7 കോടി രൂപ പിടിച്ചെടുത്തത്.

വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ് സി ആര്‍ എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചര്‍ച്ചിന്റെ ട്രസ്‌റ്റുകള്‍ക്ക് 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്‌റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. സഭക്കുകീഴില്‍ ലാസ്‌റ്റ് ഔവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്‌റ്റ്, ബിലീവേഴ്സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ ചാരിറ്റബിള്‍ ട്രസ്‌റ്റുകളാണ് ചര്‍ച്ചിന്റെതായി ഉള്ളത്. ഇതിന് പുറമെ തിരുവല്ല മെഡിക്കല്‍ കോളജ് ആശുപത്രി, ആത്‌മീയ യാത്ര ടെലിവിഷന്‍ ചാനല്‍, തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും ചര്‍ച്ചിനുണ്ട്. സംസ്‌ഥാനത്ത് ബിലീവേഴ്സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read also: കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE