പാറ്റ്‌ന: ബിഹാറിൽ ലേബർ ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പാറ്റ്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് നടത്തിയ പരിശോധനയിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു.
ഹാജിപൂരിലെ ലേബർ ഓഫിസർ ദീപക് ശർമയുടെ വസതിയിലാണ് പാറ്റ്‌ന പോലീസുമായി ചേർന്ന് വിജിലൻസ് പരിശോധന നടത്തിയത്. നിരവധി ബാങ്ക് പാസ്‌ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, വസ്‌തു രേഖകൾ എന്നിവയും ഉദ്യോഗസ്‌ഥർ കണ്ടെടുത്തു.
ശർമയ്‌ക്കെതിരായ അഴിമതി കേസിന്റെ ഭാഗമായാണ് റെയ്‌ഡ്. വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ശർമയ്ക്ക് 1.05 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ബ്യൂറോയിൽ നിന്നുള്ള സംഘം ശർമയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത എല്ലാ വസ്‌തുക്കളുടെയും കണക്കെടുപ്പ് തുടരുകയാണ്.
Also Read: മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ