ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. മഴക്കെടുതി രൂക്ഷമായ രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിലാണ് മഴയുടെ ശക്‌തി കുറഞ്ഞത്. എന്നാൽ ഇവിടങ്ങളിൽ സ്‌ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.
അതേസമയം, ഓഗസ്‌റ്റ് ഏഴ് വരെ വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം.
രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ നിലവിൽ മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടില്ല. രാജസ്‌ഥാനിൽ കോട്ട, ബാരൻ, ബൂന്ധി, ജൽവാർ ജില്ലകൾ ഇപ്പോഴും വെള്ളത്തിലാണ്. താഴ്‌ന്ന പ്രദേശത്ത് നിന്ന് 700 ഓളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ പ്രളയത്തിലായ ഗ്വാളിയർ-ചമ്പൽ മേഖലയിലും സ്‌ഥിതി ഗുരുതരമാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് നാല് പേർ മരണപ്പെട്ടിരുന്നു. പ്രളയ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
പശ്‌ചിമ ബംഗാളിൽ കനത്തമഴയിൽ ഇതുവരെ 15 പേർ മരണപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തോളം പേർക്ക് വീട് നഷ്‌ടമായി.
Most Read: ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം