ന്യൂഡെൽഹി: മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്‌താണ് പ്രതിപക്ഷ നേതാവിനെയും പിസിസി അധ്യക്ഷനെയും തീരുമാനിച്ചത്. യുഡിഎഫ് കൺവീനറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കോൺഗ്രസ് നേതാവ് കെവി തോമസ് കൂടിക്കാഴ്‌ച നടത്തി. കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. തന്നെ അറിയിക്കാതെ കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപതി നേരത്തെ അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായും മുകുള്‍ വാസ്‌നിക്ക് കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു എന്നാണ് മുകുള്‍ വാസ്‌നിക്കിന്റെ പ്രതികരണം.
Most Read: നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ