ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. വിളകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പ്രധാനമന്ത്രി കർഷകർക്കു വേണ്ടി എന്ത് സഹായം ചെയ്യാനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ഈ വർഷം ഗോതമ്പ്, നെല്ല്, പയർവർഗ്ഗങ്ങൾ എന്നിവയടക്കമുള്ള റാബി വിളകളിൽ നിന്ന് കർഷകർക്ക് ഒരു ലക്ഷത്തിൽ കൂടുതൽ രൂപയുടെ നേട്ടമുണ്ടായി എന്ന മോദിയുടെ ട്വീറ്റിനെയാണ് സുർജേവാല പരിഹസിച്ചിരിക്കുന്നത്.
“ഇതാണ് രാജ്യത്തിന്റെ ദുരന്തം! നെല്ല് ഒരു ഖാരിഫ് വിളയാണ്, റാബിയല്ല എന്ന് അറിയാത്ത, പയർവർഗ്ഗങ്ങൾ ഒരു ഖാരിഫ് വിളയാണ്, റാബിയല്ലെന്ന് അറിയാത്ത പ്രധാനമന്ത്രി കൃഷിക്കാരന് വേണ്ടി എന്തു ചെയ്യും? അതുകൊണ്ടാണ് ജീവിതം അപകടത്തിലാകുന്നത്!,”– സുർജേവാല ട്വീറ്റ് ചെയ്‌തു.
देश की त्रासदी यही है !
जब देश के प्रधान मंत्री को ही ये पता नही कि धान (चावल) ख़रीफ़ फसल है, रबी नही।
जब प्रधान मंत्री को ही ये पता नही कि अरहर (दलहन) ख़रीफ़ फसल है, रबी नही।
किसान का भला आप क्या ख़ाक करेंगे?
इसीलिए तो-
नीम हकीम, ख़तराए जान !#KisanVirodhiNarendraModi pic.twitter.com/Kbvg2rRkPd— Randeep Singh Surjewala (@rssurjewala) September 21, 2020
അതേസമയം, കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ മോദി വിമർശിച്ചു. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘വിവാദത്തിന്റെ ശിൽപികൾ’ എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്. തങ്ങളുടെ സ്വാധീനം നഷ്‌ടപ്പെടുന്നത് മനസ്സിലാക്കിയ ആളുകൾ കർഷകർക്കിടയിൽ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Related News: ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്നു; രാഹുൽ ഗാന്ധി
കാർഷിക മേഖലയിലെ പുതിയ മാറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യകതയാണ്. സർക്കാർ കർഷകർക്കു വേണ്ടിയാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നത്. ഈ ബില്ലുകൾ കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്‌തരാക്കും. കർഷകരുടെ സാമ്പത്തിക നിലയെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.