ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്ന പ്രവർത്തി തുടരുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ജനാധിപത്യ ഇന്ത്യയെ നിശബ്‌ദമാക്കുന്ന നടപടി തുടരുന്നു: ആദ്യം നിശബ്‌ദമാക്കുകയും പിന്നീട് എംപിമാരെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും കാർഷിക ബില്ലിൽ കർഷകർക്കുള്ള ആശങ്കകൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നു. ഈ ‘സർവജ്ഞനായ’ സർക്കാരിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിവച്ചു,”– രാഹുൽ ട്വീറ്റ് ചെയ്‌തു.
’Muting Of Democratic India’ continues: by initially silencing and later, suspending MPs in the Parliament & turning a blind eye to farmers’ concerns on the black agriculture laws.
This ‘omniscient’ Govt’s endless arrogance has brought economic disaster for the entire country.
— Rahul Gandhi (@RahulGandhi) September 21, 2020
കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഡ് ചെയ്‍തിരിക്കുന്നത്.
Related News: എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍