തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവുമായി സംസ്‌ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്‌ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.
റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം, അവരുടെ ആശ്രിതര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു ദിവസം 100-150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു.
അതിനാൽ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. 22 റേഷന്‍ കട ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കോവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു.
അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ലോക്ക്ഡൗണില്‍ അനേക ആളുകള്‍ റേഷന്‍ കടയെ കൂടുതല്‍ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമരം ആശങ്ക സൃഷ്‌ടിക്കുന്നതാണ്.
Read Also: മുൻ കേരള ഗവർണർ ആർഎൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു