ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. കർഷകർ തുടരുന്ന സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തിൽ ചർച്ചകൾക്കുള്ള വാതിൽ ഇനിയും അടച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്.
11 പ്രാവശ്യം ചർച്ച നടത്താൻ കേന്ദ്രം കർഷകർക്ക് മുന്നിലെത്തി. 18 മാസം നിയമങ്ങൾ നടപ്പിലാക്കാതിരിക്കാം എന്നതടക്കം നിർദേശങ്ങളും മുന്നോട്ട് വെച്ചു. എന്നാൽ കർഷകർക്ക് ഇക്കാര്യത്തിൽ വ്യക്‌തമായ മറുപടി പറയാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പിടിവാശിക്ക് ഉപരി ക്രിയാത്‌മക നിർദേശത്തിന് കേന്ദ്രം ഇപ്പോഴും കാത്തിരിക്കുകയാണ്. കർഷകർക്ക് ചർച്ച സാധ്യമാക്കാൻ ഒരു ഫോൺ കോൾ അകലം മാത്രമേ ഉള്ളുവെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. അതേസമയം, കർഷക സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തിൽ കൂടുതൽ കർഷകരെ സമര കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
Read also: വികെ ശശികല ഇന്ന് ചെന്നൈയിലെത്തും